ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; അടുത്ത രഞ്ജി സീസണില്‍ കേരളത്തിനായി കളിക്കുമെന്ന് കെസിഎ

കൊച്ചി: പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത രഞ്ജി സീസണില്‍ ശ്രീശാന്ത് കേരളത്തിനായി കളിക്കുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കിയിരിക്കുന്നത്. ശാരീരിക ക്ഷമത തെളിയിക്കുക മാത്രമാണ് ശ്രീശാന്തിന് മുമ്പിലുള്ള ഏക കടമ്പയെന്നും കെസിഎ പറയുന്നു.
ഐപിഎല്ലിലെ കോഴ വിവാദത്തെത്തുടര്‍ന്ന് 2013ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. പിന്നീട് ഏഴ് വര്‍ഷമായി ബിസിസിഐ വിലക്ക് ചുരുക്കിയിരുന്നു. അതനുസരിച്ച് ഈ സെപ്തംബറില്‍ വിലക്ക് തീരുകയാണ്. ഇതോടെയാണ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്. അടുത്ത രഞ്ജി സീസണില്‍ ശ്രീശാന്തിന് കളിക്കാനുമാകുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ധാരണയായി. പുതിയ പരിശീലകന് ടിനു യോഹന്നാനുമായി കെസിഎ ഭാരവാഹികള്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ എന്ന് നടക്കുമെന്നതില്‍ വ്യക്തതയില്ല. എങ്കില്‍പ്പോലും ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പരിശീലനത്തിലേക്ക് കടക്കാനാണ് കെസിഎയുടെ തീരുമാനം. സന്ദീപ് വാര്യര്‍ തമിഴ്നാട്ടിലേക്ക് പോയ സാഹചര്യത്തില്‍ കേരളത്തിന്റെ ബൗളിങ് യൂണിറ്റിനെ ശ്രീശാന്താകും നയിക്കുക.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ