• 30 Mar 2023
  • 07: 21 AM
Latest News arrow

അദാനിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ സെബി

ഗൗതം അദാനിക്കെതിരെ കൂടുതല്‍ പരിശോധനക്കൊരുങ്ങി സെബി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അദാനി ഗ്രൂപ്പ് നടത്തിയ ഇടപാടുകളില്‍ സെബി നേരത്തെ തന്നെ പരിശോധന തുടങ്ങിയിരുന്നു.

ഇതിനൊപ്പം ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ടില്‍ സെബി അന്വേഷണം നടത്തും. നിലവില്‍ അദാനി ഗ്രൂപ്പിലെ വിദേശനിക്ഷേപത്തെ സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ടിലുള്ളത്. ദശാബ്ദങ്ങളായി കമ്ബനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഉയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ടിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ട് വസ്തുത വിരുദ്ധമാണെന്നും ആരോപണങ്ങളെല്ലാം നുണയാണെന്നുമാണ് ഗ്രൂപ്പിന്റെ പ്രതികരണം.