സ്റ്റീവ് കൊപ്പല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്

മുംബൈ: മുന്‍ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കൊപ്പല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകും. ടീം ഉടമ സച്ചിന് തെന്‍ഡുല്‍ക്കറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു വര്‍ഷത്തെ കരാറിലാണ് നിയമനം.ടീമിന്റെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് അയര്‍ലന്‍ഡുകാരനായ ടെറി ഫീലാനെ പരിശീലക സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
നേരത്തെ ലെവന്റെയുടെ പരിശീലകന് യുവാന്‍ ഇഗ്നാഷ്യോ മാര്‍ട്ടിനെസിനെ പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നു. അതിന് ശേഷം മുന്‍ പരിശീലകന് ഡേവിഡ് ജെയിംസിനെ വീണ്ടും സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് സ്റ്റീവ് കൊപ്പലിനെ സമീപിച്ചത്. കൊപ്പല്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും.
1982ലെ ലോകകപ്പ് ഉള്‍പ്പടെ ഇംഗ്ലണ്ടിനുവേണ്ടി 42 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് സ്റ്റീഫന്‍ ജെയിംസ് കൊപ്പല്‍ എന്ന സ്റ്റീവ് കൊപ്പല്‍. ഏഴ് ഗോളും നേടി.1982ലെ സ്പെയിന് ലോകകപ്പിനിടെ പരിക്കേറ്റു മടങ്ങിയ കൊപ്പലിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല.
രണ്ടു വര്‍ഷത്തിനിടെ ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്ന നാലാമത്തെയാളാണ് കൊപ്പല്‍. ഒരേസമയം ഗോളിയും പരിശീലകനുമായിരുന്ന ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസിന്റെ കീഴിലാണ് ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സ് റണ്ണറപ്പായത്. പിന്നീട് കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ പീറ്റര്‍ ടെയ്ലറും ഒരു മത്സരത്തില്‍ ട്രെവര്‍ മോര്‍ഗനും ആറു മത്സരങ്ങളില്‍ ടെറി ഫീലാനും ടീമിനെ പരിശീലിപ്പിച്ചു. എന്നാല്‍ ടീമിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ സച്ചിനൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും .നാഗാര്‍ജുനയും നിര്‍മാതാക്കളായ അല്ലു അരവിന്ദും നിമ്മഗഢ പ്രസാദുമെല്ലാം ഓഹരി പങ്കാളികളായി രംഗത്തുവരികയായിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ